Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Voting Machines

Thrissur

നാലിടത്തു വോട്ടിംഗ് യന്ത്രം പണിമുടക്കി; രണ്ടിടത്ത് ആളുമാറി വോട്ട്

പുതുക്കാട്: മണ്ഡലത്തില്‍ നാലു സ്ഥലങ്ങളില്‍ വോട്ടിംഗ് യന്ത്രം പണിമുടക്കി. രണ്ടിടത്ത് ആളുമാറി വോട്ടുചെയ്തതു പരാതിക്കിടയാക്കി. വരാക്കര ഐനിക്കല്‍മൂലയില്‍ വോട്ടർപട്ടികയിൽ പേരുണ്ടായിട്ടും സ്ലിപ്പില്ലാത്തതിനാല്‍ വോട്ടു നിഷേധിച്ചതും പരാതിക്കിടയാക്കി.

റിട്ടേണിംഗ് ഓഫീസര്‍ ഇടപെട്ട് പ്രശ്നം പരിഹരിച്ചു.
കോനിക്കര നേതാജി വായനശാലയിലെ 39-ാം ബൂത്തില്‍ വോട്ടിംഗ് യന്ത്രം തകരാറിലായതിനെതുടര്‍ന്ന് വോട്ടെടുപ്പ് അല്പസമയം വൈകി. തൃക്കൂര്‍ സര്‍വോദയ സ്‌കൂളിലും വോട്ടിംഗ് യന്ത്രത്തിനു തകരാര്‍ ഉണ്ടായിരുന്നു. പെട്ടെന്നു പരിഹരിച്ചതിനാല്‍ വോട്ടിംഗിനു തടസമുണ്ടായില്ല.

പറപ്പൂക്കര മുത്രത്തിക്കര കൈരളി അങ്കണവാടിയിലെ ബൂത്തില്‍ വോട്ടിംഗ് മെഷീന്‍ തകരാര്‍ ഉണ്ടായെങ്കിലും ഉടന്‍ പരിഹരിച്ചു. പുതുക്കാട് സെന്‍റ് ആന്‍റണീസ് സ്‌കൂളിലെ വോട്ടിംഗ് യന്ത്രത്തിലെ ബാറ്ററി തകരാറിനെതുടര്‍ന്ന് അരമണിക്കൂറോളം തടസപ്പെട്ടു. വെണ്ടോര്‍ എല്‍പി സ്‌കൂളിലും വേലൂപ്പാടം പൗണ്ട് 73-ലെ സ്‌കൂളിലും വോട്ടര്‍മാര്‍ എത്തിയപ്പോള്‍ അവരുടെ വോട്ട് നേരത്തേ ചെയ്തുപോയതും പരാതിക്കിടയാക്കി. തുടര്‍ന്നു നേരത്തേ വോട്ട് ചെയ്തയാളെ കണ്ടെത്തിയാണ് പ്രശ്നം പരിഹരിച്ചത്.

District News

വോട്ടിംഗ് യന്ത്രങ്ങൾ സെറ്റ്; വോട്ടിനൊരുങ്ങി ചന്പക്കുളം

ചമ്പക്കുളം: ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ വരുന്ന ആറു പഞ്ചായത്തുകളിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് യന്ത്രങ്ങളില്‍ സ്ഥാനാര്‍ഥി വിവരങ്ങള്‍ സെറ്റ് ചെയ്തു. ഇന്നലെ രാവിലെ 9.30 മുതല്‍ ചമ്പക്കുളം സെന്‍റ് മേരീസ് ബസിലിക്കയുടെ ഹാളിലായിരുന്ന വോട്ടിംഗ് മെഷീനുകളിൽ സ്ഥാനാര്‍ഥി ലിസ്റ്റു ചേര്‍ക്കൽ നടന്നത്. ഇവ പിന്നീട് സെന്‍റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്‌ട്രോംഗ് റൂമുകളിലേക്കു മാറ്റി. ചമ്പക്കുളം, കൈനകരി, നെടുമുടി, തകഴി, എടത്വ, തലവടി പഞ്ചായത്തുകളിലായി ആകെ 91 പോളിംഗ് സ്റ്റേഷനുകളിലേക്കുള്ള വോട്ടിംഗ് യന്ത്രങ്ങളാണ് സ്‌ട്രോംഗ് റൂമിലെത്തിച്ചത്.

വോട്ടെടുപ്പിന്‍റെ തലേന്നാള്‍, യന്ത്രങ്ങള്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്യും. 175 നടുത്ത് ഉദ്യോഗസ്ഥരായിരുന്നു വോട്ടിംഗ് യന്ത്രം സെറ്റ് ചെയ്യുന്നതിനായി നിയോഗിക്കപ്പെട്ടിരുന്നത്. ത്രിതല പഞ്ചായത്ത് സ്ഥാനാര്‍ഥികൾക്കോ അവരുടെ ഏജന്‍റുമാർക്കോ യന്ത്രം സെറ്റു ചെയ്യുന്നത് പരിശോധിക്കാനും അവസരമൊരുക്കിയിരുന്നു.

ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ 90 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലായി ഏകദേശം 400 തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. വരണാധികാരിയായ ജില്ലാ പട്ടികജാതി ഓഫീസര്‍ അജിമോന്‍, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയും ഉപവരണാധികാരിയുമായ സാജു പത്രോസ് എന്നിവരുടെ മേല്‍നോട്ടത്തിലാണ് വോട്ടിംഗ് യന്ത്രങ്ങളില്‍ സ്ഥാനാര്‍ഥി വിവരങ്ങള്‍ ചേര്‍ത്തത്.

District News

വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് നാളെ ആരംഭിക്കും

കോട്ടയം: ജില്ലയില്‍ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് നടപടികള്‍ നാളെ ആരംഭിക്കും. ജില്ലയിലെ 11 ബ്ലോക്കുകളിലും ആറു നഗരസഭകളിലുമായി 17 കേന്ദ്രങ്ങളിലാണ് കമ്മീഷനിംഗ് നടക്കുന്നത്.
കമ്മീഷനിംഗിന്‍റെ ക്രമീകരണം ചുവടെ.

മൂന്ന്-ഉഴവൂര്‍, കാഞ്ഞിരപ്പളളി, പള്ളം, ളാലം, പാമ്പാടി ബ്ലോക്കുകള്‍, ഈരാറ്റുപേട്ട നഗരസഭ, കോട്ടയം നഗരസഭ ഒന്നു മുതല്‍ 27 വരെയുള്ള ബൂത്തുകള്‍. നാല്-വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂര്‍, ഈരാറ്റുപേട്ട, മാടപ്പളളി, വാഴൂര്‍, ളാലം, പാമ്പാടി ബ്ലോക്കുകള്‍, ചങ്ങനാശേരി നഗരസഭ, പാലാ നഗരസഭ, കോട്ടയം നഗരസഭയിലെ 28 മുതല്‍ 57 വരെ ബൂത്തുകള്‍. അഞ്ച്-ഏറ്റുമാനൂര്‍, വൈക്കം നഗരസഭകള്‍.

ളാലം പാമ്പാടി ബ്ലോക്ക് പരിധിയില്‍ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് മൂന്നിനും നാലിനുമായാണു പൂര്‍ത്തീകരിക്കുക. ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ ബാലറ്റ് പേപ്പര്‍ സെറ്റ് ചെയ്ത് സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവും എണ്ണവും ക്രമീകരിക്കുന്ന നടപടികളാണ് കമ്മീഷനിംഗ് വഴി പൂര്‍ത്തിയാക്കുന്നത്. കമ്മീഷനിംഗിനുശേഷം ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രം സീല്‍ ചെയ്യും.

തുടര്‍ന്ന് യന്ത്രങ്ങള്‍ സ്‌ട്രോംഗ് റൂമുകളില്‍ വരച്ചിട്ടുള്ള നിശ്ചിത കോളങ്ങളില്‍ അഡ്രസ് ടാഗ് ചെയ്ത് ക്രമീകരിക്കും. വോട്ടെടുപ്പിന്‍റെ തലേന്ന് ഇവ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. സ്ഥാനാര്‍ഥിയുടെയോ സ്ഥാനാര്‍ഥി നിശ്ചയിക്കുന്ന ഏജന്‍റിന്‍റെയോ സാന്നിധ്യത്തിലാണ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് നടക്കുന്നത്.

District News

വോട്ടിംഗ് യന്ത്രങ്ങള്‍ വിതരണകേന്ദ്രങ്ങളിലേക്ക് എത്തിച്ചുതുടങ്ങി

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള വോട്ടിംഗ് യന്ത്രങ്ങള്‍ നഗരസഭകളിലെയും ബ്ലോക്ക് പഞ്ചായത്തുകളിലെയും വിതരണ കേന്ദ്രങ്ങളിലേക്ക് എത്തിച്ചുതുടങ്ങി.


യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ഏറ്റുമാനൂര്‍ സത്രം വെയര്‍ ഹൗസില്‍നിന്ന് ബ്ലോക്ക്, മുനിസിപ്പല്‍ റിട്ടേണിംഗ് ഓഫീസര്‍മാര്‍ കൈപ്പറ്റി. ഏറ്റുമാനൂര്‍, ചങ്ങനാശേരി നഗരസഭകള്‍, വൈക്കം, കടുത്തുരുത്തി, പാമ്പാടി ബ്ലോക്കുകള്‍ എന്നിവിടങ്ങളിലേക്കുള്ള വോട്ടിംഗ് യന്ത്രങ്ങളാണ് ഇന്നലെ നല്‍കിയത്. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കളക്ടര്‍ ചേതന്‍കുമാര്‍ മീണ സത്രം വെയര്‍ ഹൗസ് സന്ദര്‍ശിച്ചു.


ജില്ലയിലെ 11 ബ്ലോക്കുകളിലും ആറു നഗരസഭകളിലുമായുള്ള 17 വിതരണ - സ്വീകരണകേന്ദ്രങ്ങളിലെ സ്ട്രോംഗ് റൂമുകളിലെത്തിക്കുന്ന വോട്ടിംഗ് യന്ത്രങ്ങള്‍ തെരഞ്ഞെടുപ്പിന്‍റെ തലേന്ന് പോളിംഗ് ഉദ്യോഗസ്ഥര്‍ക്കു കൈമാറും. ഇന്ന് ഏറ്റുമാനൂര്‍, പള്ളം, ളാലം, ഈരാറ്റുപേട്ട ബ്ലോക്കുകള്‍, കോട്ടയം, ഈരാറ്റുപേട്ട നഗരസഭകള്‍.

നാളെ പാലാ, വൈക്കം നഗരസഭകള്‍, വാഴൂര്‍, മാടപ്പള്ളി, ഉഴവൂര്‍, കാഞ്ഞിരപ്പള്ളി ബ്ലോക്കുകള്‍ എന്നിവിടങ്ങളിലേക്കുള്ള യന്ത്രങ്ങള്‍ കൈമാറും. ഇവിഎം നോഡല്‍ ഓഫീസര്‍ എം. അരുണ്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജൂണിയര്‍ സൂപ്രണ്ട് പി.കെ. സുനില്‍ കുമാര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥരായ ജിതിന്‍ സി. മാത്യു, അജിത് മാത്യു, അരവിന്ദ് സുധീശന്‍ വെയര്‍ ഹൗസ് കീപ്പര്‍ പി.ഐ. നൗഷാദ് എന്നിവര്‍ നേതൃത്വം നല്‍കി

National

ബിഹാർ തെരഞ്ഞെടുപ്പ്: വോട്ടെണ്ണൽ വെള്ളിയാഴ്ച; ഒരുക്കങ്ങൾ പൂർത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷൻ

പാറ്റ്ന: നിയമസഭാ തെരഞ്ഞെടുപ്പ് പൂർത്തിയായ ബിഹാറിൽ വെള്ളിയാഴ്ച വോട്ടെണ്ണൽ നടക്കും. 46 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ നടക്കുക. രാവിലെ എട്ട് മുതലാണ് വോട്ടെണ്ണൽ.

വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരുക്കുന്നതെന്നും കമ്മീഷൻ വ്യക്തമാക്കി. എല്ലായിടത്തും സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും കമ്മീഷൻ അറിയിച്ചു.

വോട്ടിംഗ് യന്ത്രങ്ങൾ സുരക്ഷിതമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. രണ്ട് ഘട്ടമായി നടന്ന തെരഞ്ഞെടുപ്പിൽ 66.91% പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ബിഹാറിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗ് ശതമാനമാണിത്.

 

Latest News

Corehub Up